കാട്ടാക്കട: . എന്നാല്‍, മിക്ക സ്‌കൂളുകളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ കുറവ്. കാട്ടാക്കട പി.ആർ വില്യം ഹയർസെക്കൻഡറി സ്‌കൂളിലെ ലിമ എസ്.ബി. ഹ്യുമാനിറ്റീസിൽ മുഴുവൻ മാർക്കും നേടി അഭിമാനമായി. ഈ സ്‌കൂളിൽ നിന്നും സയൻസിലും, ഹ്യുമാനിറ്റീസിലുമായി പരീക്ഷയെഴുതിയ 117 വിദ്യാർഥികളിൽ 111 പേരും വിജയിച്ചു. സയൻസിൽ ഒമ്പതു പേർക്കും, ഹ്യുമാനിറ്റീസിൽ 10 പേർക്കും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. പൂവച്ചൽ ഗവ. വൊക്കേഷനൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ സയൻസിൽ 55 പേരിൽ 42 ഉം, കോമേഴ്സിൽ 57 കുട്ടികളിൽ 44 പേരും വിജയിച്ചു. സയൻസിൽ അഞ്ച് വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. വി.എച്ച്.എസ്.സിയിൽ പരീക്ഷക്കിരുന്ന 62 വിദ്യാർഥികളിൽ 60 പേർ വിജയിച്ചു. പരുത്തിപ്പള്ളി ഗവ വൊക്കേഷനൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 105 വിദ്യാർഥികളിൽ 92 പേർ വിജയിച്ചു. വി.എച്ച്.എസ്.സിയിൽ 93 പേരിൽ 79 വിദ്യാർഥികൾ വിജയിച്ചു. നെയ്യാർഡാം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സയൻസിലും കോമേഴ്സിലുമായി 162 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 132 കുട്ടികൾ വിജയിച്ചു. മൂന്നു വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കാട്ടാക്കട കുളത്തുമ്മൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 180 പേർ പരീക്ഷയെഴുതിയതിൽ 166 പേർ വിജയിച്ചു. 12 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ആര്യനാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 168 പേർ പരീക്ഷയെഴുതിയതിൽ 155 പേർ വിജയിച്ചു. 16 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 62 പേർ പരീക്ഷയെഴുതിയതിൽ 60 പേർ വിജയിച്ചു. വെള്ളനാട് ഗവ. ജി. കാർത്തികേയൻ സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ 93 ശതമാനം പേർ വിജയം നേടി. 285 പേർ പരീക്ഷയെഴുതിയതിൽ 265 പേർ വിജയിച്ചു. 25 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 91 പേർ പരീക്ഷയെഴുതിയതിൽ ഒമ്പതുപേർ പരാജയപ്പെട്ടു. 90 ശതമാനം വിജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.