ടോറസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു ഗുരുതര പരിക്കുകളോടെ ക്ലീനര്‍ ചികിത്സയില്‍ പാറശ്ശാല: നിയന്ത്രണം വിട്ട ടോറസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; കൂടെ ഉണ്ടായിരുന്ന ക്ലീനറെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുങ്കടവിള മാരായമുട്ടം ആലത്തൂര്‍ തെക്കേ കുഴിവിള സാം സദനത്തില്‍ സത്യദാസിന്റെയും ഡെയ്സിയുടെയും മകന്‍ സാം സുജിന്‍ (42) ആണ് മരിച്ചത്. ക്ലീനര്‍ മാരായമുട്ടം ആലത്തൂര്‍കുട്ടകുഴി ജെ.എസ് ഭവനില്‍ ജോണ്‍ (50) ആണ് ചികിത്സയിലുള്ളത്. തിങ്കളാഴ്ച രാവിലെ 11.30ന് മര്യാപുരം കോണ്‍വെന്റ് സ്‌കൂളിന് മുന്നിലായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ നിന്ന് വിഴിഞ്ഞം ഹാര്‍ബര്‍ നിര്‍മാണത്തിന് പാറയുമായി വരുകയായിരുന്നു ലോറി. മുന്‍ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി അടുത്തുള്ള ഫുട്പാത്തിലെ കൈവരികള്‍ ഇടച്ചുതകര്‍ത്ത് സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന മതില്‍ തകര്‍ത്ത് മറിയുകയായിരുന്നു. ലോറി വലത് ഭാഗത്തേക്ക് മറിഞ്ഞതിനാല്‍ ഡ്രൈവര്‍ വാഹനത്തിന് അടിയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിശമന സേനാംഗങ്ങളും പാറശ്ശാല പൊലീസും എത്തി ലോറിയുടെ മുന്‍ഭാഗം പൊളിച്ച് നീക്കിയാണ് സാം സുജിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ് േമാര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച ബന്ധുക്കള്‍ക്ക് കൈമാറും. ഭാര്യ: മോളി. സ്‌നേഹ സാം, ആല്‍വിന്‍ സാം എന്നിവര്‍ മക്കളാണ്. ചിത്രം.സാം സുജിഀ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.