യുവാവിെൻറ കാൽ തല്ലിയൊടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വാടാനപ്പള്ളി: ഇടശ്ശേരിയിൽ ശിഹാബ് എന്ന യുവാവിനെ ആക്രമിച്ച് കാലൊടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കയ്പമംഗലം ചളിങ്ങാട് കറപ്പംവീട്ടിൽ തൻസീറിനെയാണ് വാടാനപ്പള്ളി സി.ഐ പി.ആർ. ബിജോയിയുടെ നിർദേശാനുസരണം എസ്.ഐ ജിനേഷ്, വിവേക് നാരായണൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. നാലുപേർ ചേർന്നാണ് ആക്രമിച്ചത്. ശിഹാബിെൻറ കാലിെൻറ എല്ല് ഒടിഞ്ഞിരുന്നു.

കോവിഡ് സമയത്ത് കൂട്ടം കൂടിയിരുന്നത് ചോദ്യം ചെയ്തതിനാണ് ദേഹോപദ്രവം ഏൽപ്പിച്ചത്. സംഭവത്തിന് ശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന തൻസീറിനെ ഗുരുവായൂരിൽനിന്നാണ് അറസ്റ്റ് ചെയ്തത്.

കേസിലുൾപ്പെട്ട ഒരാൾ വിദേശത്തേക്ക് പോയി. ഇയാൾക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് അടക്കമുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതായി എസ്.ഐ. അറിയിച്ചു. പ്രതിയെ പിടികൂടിയ സംഘത്തിൽ എഎസ്.ഐ. ഷൈൻ, സി.പി.ഒമാരായ മഹേഷ്, അമൽ, അരുൺ, നാദിർഷാ എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - Man arrested for beating young man's leg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.