കടലിൽ കുടുങ്ങിയ വള്ളവും: 41 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

വാടാനപ്പള്ളി: ചേറ്റുവ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോയി കുടുങ്ങിയ വള്ളവും 41 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ സീ റെസ്ക്യൂ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. തിങ്കളാഴ്ച പുലർച്ചെ 5.30ന് മത്സ്യബന്ധനത്തിന് പോയ ചാവക്കാട് സ്വദേശി തെക്കുംപറമ്പത്ത് നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ബർക്കത്ത് എന്ന വള്ളമാണ് എൻജിൻ നിലച്ച് കടലില്‍ കുടുങ്ങിയത്.

വൈകീട്ട് നാലോടെയാണ് അഴീക്കോട് അഴിയിൽനിന്ന് കടലില്‍ ആറ് നോട്ടിക്കല്‍ മൈല്‍ അകലെ വടക്ക് പടിഞ്ഞാറ് വള്ളം കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് എ.എസ്.ഐ വി.എം. ഷൈബു, എസ്.സി.പി.ഒ പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ റസ്‌ക്യൂ ഗാര്‍ഡുമാരായ അൻസാർ, ഷിഹാബ്, ബോട്ട് സ്രാങ്ക് ദേവസ്സി എന്നിവരെല്ലാം ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. 

Tags:    
News Summary - Boat and 41 fishermen rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.