വിജിലൻസ് സ്ക്വാഡ് അന്തിക്കാട് മേഖലയിൽ നടത്തിയ പരിശോധനയിൽ കടകൾക്ക് പിൻഭാഗത്ത് കണ്ടെത്തിയ മാലിന്യം
അന്തിക്കാട്: വിജിലൻസ് സ്ക്വാഡ് അന്തിക്കാട് മേഖലയിൽ പരിശോധന നടത്തി. പഞ്ചായത്ത് പരിധിയിലുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ, ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ, ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ലൈസൻസ്, കുടിവെള്ള പരിശോധന റിപ്പോർട്ട്, മലിന ജലം പൊതു കാനയിലേക്ക് ഒഴുക്കുന്ന കടകൾ, ഹെൽത്ത് കാർഡില്ലാത്തവ എന്നിവ പരിശോധനക്ക് വിധേയമാക്കി. വൃത്തിഹീനമായി കണ്ടെത്തിയ ബേക്കറി, ഷോപ്പിങ് കോംപ്ലക്സ്, സ്റ്റോഴ്സ്, കോക്കാൻ മുക്കിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പ് എന്നിവക്ക് നോട്ടീസ് നൽകി. 10000 രൂപ പിഴയും അടപ്പിച്ചു. കടകളുടെ പിൻഭാഗത്ത് മാലിന്യവും അഴുക്കു വെള്ളവും കണ്ടെത്തി.
പരിശോധന റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. ലൈസൻസ്, ഭക്ഷ്യ യൂനിറ്റ്, ഹോട്ടലുകൾ എന്നിവക്ക് കുടിവെള്ള പരിശോധന റിപ്പോർട്ട്, ഹെൽത്ത് കാർഡ് എന്നിവ പരിശോധന വേളയിൽ ഹാജരാക്കുകയും കക്കൂസ്, സോക്കേജ് പിറ്റ് എന്നിവ ഉണ്ടാകണമെന്നും സ്ക്വാഡ് അറിയിച്ചു. പരിശോധനക്ക് ആരോഗ്യ വിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ബി. ബിനോയ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അശ്വതി സിദ്ധാർത്ഥൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.