ആമ്പല്ലൂർ: പുതുക്കാട് കണ്ണമ്പത്തൂരിലെ വീട്ടിൽ ഗ്യാസ് സിലിണ്ടർ സർവിസ് ചെയ്യുന്നതിനിടെ ഗ്യാസ് ചോർന്ന് രണ്ട് പേർക്ക് പൊള്ളലേറ്റു. കണ്ണമ്പത്തൂർ പൊന്നാമ്പിടി വീട്ടിൽ ബിന്ദു, സിലിണ്ടർ സർവിസ് ചെയ്യാനെത്തിയ വട്ടണാത്ര സ്വദേശി കൈനാത്തൂടൻ വീട്ടിൽ അശോകൻ എന്നിവർക്കാണ് പൊള്ളലേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയോടെയാണ് സംഭവം. അടുക്കളയിൽ സിലിണ്ടർ സർവിസ് ചെയ്യുന്നതിനിടെയാണ് തീ പടർന്നതെന്ന് കരുതുന്നു. വലിയ ശബ്ദത്തിൽ പൊട്ടിത്തെറി കേട്ടതായി സമീപവാസികൾ പറഞ്ഞു.
വീടിന്റെ ജനൽചില്ലുകൾ പൊട്ടുകയും കർട്ടണുകൾ കത്തുകയും ചെയ്തു. അടുക്കളയുടെ സ്ലാബിൽ വെച്ചിരുന്ന മൊബൈൽ ഫോൺ കത്തിനശിച്ചു. ശുചിമുറിയുടെ വാതിലും ഫാനും തകർന്നുവീണു. പൊള്ളലേറ്റ ഇരുവരും പുറത്തേക്കിറങ്ങി നിലവിളിച്ചപ്പോഴാണ് സമീപവാസികൾ അറിയുന്നത്.
ഉടൻ തന്നെ രണ്ടുപേരെയും നാട്ടുകാർ ചേർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കാട് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ഗ്യാസ് സിലിണ്ടർ ചോരാനിടയായ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.