അറസ്റ്റിലായ പ്രതികൾ
ആമ്പല്ലൂർ: യുവാവിനെ ആക്രമിച്ച് വാച്ചും മൊബൈല്‍ ഫോണും കവർന്ന കേസില്‍ മൂന്ന് യുവാക്കളെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷന് റൗഡി ലിസ്റ്റില്‍പ്പെട്ട ആനന്ദപുരം ഇടയാട്ടുമുറി സ്വദേശി ഞാറ്റുവെട്ടി വീട്ടില്‍ അപ്പുട്ടി എന്ന അനുരാജ്, കൊറ്റനെല്ലൂര്‍ പട്ടേപ്പാടം സ്വദേശികളായ തൈപറമ്പില്‍ വീട്ടിൽ നിഖില്‍, വേലാംപറമ്പില് അബ്ദുള്‍ ഷാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ആനന്ദപുരം ഇടയാട്ടുമുറി കിണര്‍ സ്റ്റോപ്പിനടുത്ത് ഈ മാസം 11നായിരുന്നു സംഭവം.
കറുകുറ്റി സ്വദേശി ചക്കിയത്ത് വീട്ടില്‍ റോബിന് തന്റെ സുഹൃത്തിനെ എടയാറ്റുമുറിയിലുള്ള വീട്ടിൽ ആക്കുന്നതിനായി പോകുമ്പോള്‍ കാര്‍ തടഞ്ഞ് നിര്‍ത്തി റോബിനെ പ്രതികള്‍ ആക്രമിക്കുകയും മൊബൈൽ ഫോണും വാച്ചും തട്ടിയെടുക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പുതുക്കാട്, ആളൂര്‍, കാട്ടൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, കവര്‍ച്ച, മയക്കു മരുന്ന് കച്ചവടം, അടിപിടി എന്നിങ്ങനെയുള്ള ഒമ്പത് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അനുരാജ്. പുതുക്കാട് എസ്.എച്ച്.ഒ ആദംഖാന്, സബ് ഇന്‍സ്പെക്ടര്‍ മാരായ എന്‍. പ്രദീപ്, വൈഷ്ണവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.