സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന യുവാവ് കടയിലെത്തി, 60,000 രൂപയടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നു

കാഞ്ഞാണി: വ്യാപാരസ്ഥാപനത്തിൽ കയറിയ മോഷ്ടാവ് 60,000 രൂപ കവർന്നു. സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തിയ ആളാണ് കടയുടമയുടെ കണ്ണുവെട്ടിച്ച് പണം അടങ്ങിയ ബാഗുമായി കടന്നുകളഞ്ഞത്. കാഞ്ഞാണി സെന്ററിലുള്ള സൺലൈറ്റ് സ്റ്റോഴ്സിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. സാധനങ്ങൾ വാങ്ങാനെന്ന മട്ടിൽ എത്തിയ ആൾ നിരവധി പലചരക്ക് സാധനങ്ങൾ ആവശ്യപ്പെട്ടു. ജീവനക്കാരൻ സാധനങ്ങൾ ഓരോന്നായി എടുത്ത് വാക്കുന്നതിനിടെ ഒരാൾ 500 രൂപ ചില്ലറയാക്കാനായി കടയിലേക്ക് കയറി വന്നു.

സാധനങ്ങൾ എടുത്തു കൊടുക്കുന്നതിനിടെ ജീവനക്കാരൻ പൈസ െവച്ച ബാഗ് തുറന്നു ചില്ലറ എടുത്ത് നൽകി. ഈ ബാഗ് കൈക്കലാക്കിയാണ് തൊഴിലാളികളുടെ കണ്ണുവെട്ടിച്ച് മോഷ്ടാവ് കടന്നത്. ഏറെ വൈകിയാണ് മോഷണവിവരം ജീവനക്കാരൻ അറിയുന്നത്. കടയുടമ അന്തിക്കാട് പൊലീസിൽ പരാതി നൽകി.

Tags:    
News Summary - theft case-bag stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.