എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ വള്ളം ഫിഷറീസ് റെസ്ക്യൂ ബോട്ട്
കരക്കെത്തിക്കുന്നു
അഴീക്കോട്: എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ ഫൈബർ വള്ളത്തിലെ നാല് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ ബോട്ട് രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അഴീക്കോട് നിന്ന് തിങ്കളാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പോയ തിരുവനന്തപുരം പൊഴിയൂർ സ്വദേശി സറ്റലസ് എന്നയാളുടെ വള്ളമാണ് അഴിമുഖത്തുനിന്ന് അഞ്ച് നോട്ടിക്കൽ മൈൽ ദൂരെ കടലില്‍ കുടുങ്ങിയത്.
അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ എം.എഫ്. പോളിന്റെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സീ റസ്ക്യൂ ഗാർഡ്മാരായ ഫസൽ, പ്രസാദ്, ബോട്ട് സ്രാങ്ക് ദേവസി, എൻജിൻ ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.