പുന്നയൂർക്കുളം: ദമ്പതികളെ വീടുകയറി ആക്രമിച്ച കേസില്‍ ഒരാളെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. കുരഞ്ഞിയൂര്‍ പാവൂരയില്‍ ഇല്യാസാണ് (33) പിടിയിലായത്. വടക്കേക്കാട് പഞ്ചായത്തിലെ തെക്കേകാട് ബിനില്‍ പ്രസാദിനെയും ഭാര്യയെയും ഇല്യാസ് ഉൾെപ്പടെ നാലംഗ സംഘം കഴിഞ്ഞ മാസം18ന് പുലര്‍ച്ച വീട് കയറി അക്രമിച്ച കേസിലാണ് അറസ്റ്റ്.
സംഘം ബിനില്‍ പ്രസാദിനെ ആക്രമിക്കുകയും ഭാര്യയുടെ വസ്ത്രം വലിച്ചുകീറിയെന്നുമാണ് പരാതി. സംഭവശേഷം ചെെന്നെയിലേക്ക് മുങ്ങിയ ഇല്യാസ് നാട്ടിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഇല്യാസിനെതിരെ ഗുരുവായൂര്‍, വടക്കാഞ്ചേരി സ്റ്റേഷനുകളില്‍ വധശ്രമം ഉള്‍പ്പെടെ കേസുണ്ടന്നെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ബിനില്‍ പ്രസാദും ഇല്യാസും നേരത്തേ സുഹൃത്തുക്കളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.