ആമ്പല്ലൂർ: തൃക്കൂർ ആദൂരില്‍ വീട്ടുകാർ സിനിമക്ക് പോയ സമയത്ത് വീടിന്റെ വാതിൽ പൊളിച്ച് അഞ്ചര ലക്ഷം രൂപ കവര്‍ന്നതായി പരാതി. ആദൂര്‍ തൃശ്ശോക്കാരന് ജോയിയുടെ വീട്ടിലാണ് മോഷണം. ഞായറാഴ്ച വൈകീട്ട് ആറിന് ശേഷമായിരുന്നു സംഭവം. വീട്ടുകാർ രാത്രി ഒമ്പതിന് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവശത്തെ വാതിലും അകത്തെ അലമാരയും പൂട്ട് തകർത്ത് തുറന്ന നിലയിലായിരുന്നു.
അലമാരയിലിരുന്ന പണം നഷ്ടപ്പെട്ടെങ്കിലും മറ്റൊരു അറയിലിരുന്ന സ്വർണാഭരണങ്ങൾ എടുത്തിട്ടില്ല. മറ്റ് മുറികളിലെയും അലമാരകളിലെയും വസ്ത്രങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്. വീടിന് പിറകുവശത്തെ വാതിലും തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
വാതിലിന്റെ പൂട്ട് തകര്‍ക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന പിക്കാസ് വീട്ടുമുറ്റത്തെ വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരു ജോഡി ചെരിപ്പും ടാങ്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ധനകാര്യസ്ഥാപനം നടത്തുന്ന ആളാണ് ജോയി. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി സമീപത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.