ചെമ്പൈ സംഗീത മണ്ഡപത്തിൽ മഞ്ജരി പാടുന്നു

സംഗീത തേന്മഴ പൊഴിച്ച് മഞ്ജരി

സംഗീത തേന്മഴ പൊഴിച്ച് മഞ്ജരി

ഗുരുവായൂർ: ഹിന്ദുസ്ഥാനി സംഗീതവും ജനപ്രിയ ഭക്തിഗാനങ്ങളുമായി ചെമ്പൈ മണ്ഡപത്തിൽ വിരുന്നൊരുക്കി പിന്നണി ഗായിക മഞ്ജരി. ഹിന്ദുസ്ഥാനി ഭജൻസിനൊപ്പം 'എന്തേ കണ്ണനിത്ര കറുപ്പ് നിറം', 'രാധതൻ പ്രേമത്തോടാണോ കൃഷ്ണാ' തുടങ്ങിയ ജനപ്രിയ ഗാനങ്ങളും മഞ്ജരി ആലപിച്ചപ്പോൾ സംഗീത തേന്മഴയിൽ കുതിർന്ന അനുഭവത്തിലായി ആസ്വാദകർ. മഹേഷ് മണി (തബല), പ്രകാശ് ഉള്ള്യേരി (ഹാർമോണിയം) എന്നിവർ പക്കമേളമൊരുക്കി. മൂഴിക്കുളം വിവേകും വിശേഷാൽ കച്ചേരിയിൽ പാടി. ഡോ. എം. നർമദയുടെ വയലിൻ സോളയുമുണ്ടായി. രാത്രിയിലെ വിശേഷാൽ കച്ചേരികൾ വ്യാഴാഴ്ച സമാപിച്ചു. വെള്ളിയാഴ്ച മുതൽ പ്രധാന കച്ചേരികൾ ആകാശവാണി പ്രക്ഷേപണം ചെയ്യും. രാവിലെ 9.30 മുതല്‍ 12.30 വരെയും രാത്രി 7.35 മുതല്‍ 8.30 വരെയുമാണ് പ്രക്ഷേപണം.




Tags:    
News Summary - manjari programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.