കുഞ്ഞുമുഹമ്മദ്, സുജിലാൽ, റിഷാദ്, ജയൻ, സന്തോഷ്
കൂറ്റനാട്: കൊല്ലം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്ന് കാണാതായ യുവാക്കള്‍ തമിഴ്നാട്ടില്‍ സ്വർണം തട്ടിയ കേസിൽ അറസ്റ്റിലായി. ചാലിശ്ശേരി, പൊന്നാനി, ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാക്കളെ കുറച്ച് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഇവരെ തമിഴ്നാട്ടിലെ കാഞ്ചീപുരത്തുനിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് പെരിങ്ങോട് മതുപുള്ളി സ്വദേശി പി.വി. കുഞ്ഞുമുഹമ്മദ് (31), പാലക്കാട് മുണ്ടൂർ സ്വദേശി സന്തോഷ് (42), തൃശൂർ കോടാലി സ്വദേശി ജയൻ (46), കൊല്ലം സ്വദേശികളായ റിഷാദ് (27), സുജിലാൽ (36) എന്നിവരാണ് അറസ്റ്റിലായത്.
കാഞ്ചീപുരത്ത് നാലര കോടിയുടെ സ്വർണ ഉരുപ്പടികൾ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇവരെ കൃഷ്ണഗിരി പൊന്നാഴിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ചീപുരത്ത് കൊറിയർ സർവിസ് നടത്തുന്ന സ്ഥാപന ഉടമയുടെ പരാതിയിലാണ് അറസ്റ്റ്. മതുപുള്ളി സ്വദേശിയെ കാണാതായ പരാതിയില്‍ അന്വേഷണം നടക്കവേയാണ് ഇയാള്‍ അറസ്റ്റിലായ വിവരം ലഭിക്കുന്നതെന്ന് ചാലിശ്ശേരി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.