മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലെ ഫണ്ട് തട്ടിച്ചെന്ന സംഭവത്തിൽ ഏറെ നാളുകൾക്കു ശേഷം വിജിലൻസ് കേസെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സയറക്ടറുടെ ഓഫീസ് ഫയലുകളിൽ നടത്തിയ പരിശോധനയിൽ 85 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. മെഡിക്കൽ കോളജ് പൊലീസിൽനിന്ന് ഫയൽ എറ്റെടു ത്തതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും തട്ടിപ്പിൽ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകൾ ഉയർന്നതോടെ അന്വേഷണം വഴിമുട്ടുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയും തട്ടിപ്പുകാരെ പുറത്തു കൊണ്ടുവരാൻ താൽപര്യം കാണിച്ചില്ല.
പൊതുപ്രവർത്തകനായ ലിപിൻ കെ.മോഹനനൻ ഹൈകോടതിയെ സമീപിച്ച് ഉത്തരവ് നേടിയെങ്കിലും തുടർ നടപടിയുണ്ടായില്ല. വീണ്ടും ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കേസെടുക്കാൻ വിജിലൻസിന് സർക്കാർ നിർദ്ദേശം നൽകിയത്. 2023 ജൂണിലാണ് അന്നത്തെ കലക്ടർ കൃഷ്ണ തേജ നടത്തിയ പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയത്. താഴെ തട്ടിലെ ജീവനക്കാർ മുതൽ ഉദ്യോഗസ്ഥർ വരെ തട്ടിപ്പിൽ ആരോപണ വിധേയരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.