മാരംകോട് പള്ളിക്ക് സമീപത്ത് തീപിടിത്തമുണ്ടായ സ്ഥലം

ചാലക്കുടി മേഖലയിൽ രണ്ടിടത്ത് തീപിടിത്തം

ചാലക്കുടി: ചാലക്കുടി മേഖലയിൽ രണ്ടിടത്തായി തീപിടിച്ചു. ചാലക്കുടിയിൽ റയിൽവേ പാലത്തിന് സമീപം ഉണങ്ങിയ പുല്ലുകൾക്ക് തീപിടിച്ചാണ് ആളിപ്പടർന്നത്. അഗ്നിരക്ഷാസേന തീയണച്ചു. കോടശേരിയിൽ മാരംകോട് പള്ളിയുടെ സമീപത്താണ് മറ്റൊരു തീപിടിത്തമുണ്ടായത്.

പള്ളിക്ക് സമീപം വടക്കുംചേരി ജോയിയുടെ പറമ്പിലാണ് തീപിടിച്ചത്. ആളിപ്പടർന്നതോടെ ചാലക്കുടിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി. സ്റ്റേഷൻ ഓഫിസർ ഹർഷ ജയറാമിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.ഒ. വർഗീസ്, സേന അംഗങ്ങളായ കെ.കെ രാധാകൃഷ്ണൻ, പി.എസ്. സന്തോഷ്‌കുമാർ, ബി. അനീഷ്, വി. ആർ. രജീഷ്, യു. അനൂപ് എന്നിവർ പൂർണമായും അണച്ചു.

മരങ്ങൾ മുറിച്ചുമാറ്റി പുതിയ ഫല വൃക്ഷങ്ങൾ നടുന്നതിന് സ്ഥലം വൃത്തിയാക്കാൻ തീയിട്ടതാകാമെന്ന് കരുതുന്നു.

Tags:    
News Summary - Fire broke out at two places in Chalakudy region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT