ആമ്പല്ലൂര്‍: പാലപ്പിള്ളി-ചിമ്മിനി റോഡിന് സമീപം കാട്ടാനക്കൂട്ടം തമ്പടിക്കുന്നത് കുട്ടിയാനക്ക് നടക്കാന്‍ കഴിയാത്തതിനാലെന്ന് വനപാലകര്‍. രണ്ടാഴ്ചയോളമായി കാട്ടാനക്കൂട്ടം ചിമ്മിനി ഡാം റോഡിലുണ്ട്. മൂന്നാഴ്ച മാത്രം പ്രായമുള്ള കുട്ടിയാനക്ക് ജന്മനാലുള്ള വൈകല്യത്താല്‍ അധികദൂരം നടക്കാനാകാതെ വന്നതിനാലാണ് ആനകള്‍ കാടുകയറാത്തതെന്നാണ് വനപാലകര്‍ പറയുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്ന റബര്‍ തോട്ടത്തില്‍ പ്രസവിച്ച കുട്ടിയാനയുടെ മുന്‍കാലിനാണ് വൈകല്യം.
21 ആനകളാണ് പാലപ്പിള്ളി ചിമ്മിനി ഡാം റോഡിലും പരിസരത്തുമായി തമ്പടിക്കുന്നത്. കൂട്ടമായി നടക്കുന്നതിനാല്‍ കുട്ടിയാനക്കുള്ള ബുദ്ധിമുട്ട് കൃത്യമായി കണ്ടെത്താന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. ആനക്കൂട്ടത്തെ കാണാന്‍ നിരവധി പേരാണ് എത്തുന്നത്. ഫോട്ടോയും വിഡിയോയും ചിത്രീകരിക്കാൻ ആളുകള്‍ ശബ്ദമുണ്ടാക്കുന്നതും വാഹനങ്ങളുടെ ഹോണ്‍ മുഴക്കുന്നതും ആനകളെ പ്രകോപിതരാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.