സൈക്കിൾ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ജോസിന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു

80ാം വയസ്സിൽ ലോകത്തിെൻറ നെറുകയിലേക്ക് സൈക്കിളോടിച്ച ജോസേട്ടൻ തിരിച്ചെത്തി

വടക്കാഞ്ചേരി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഖർദുംഗലയിലേക്ക് 80ാമത്തെ വയസ്സിൽ സൈക്കിൾ മാർഗം പുറപ്പെട്ട അത്താണി സ്വദേശി ജോസേട്ടന് നാടിെൻറ ഊഷ്മള സ്വീകരണം. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു പൗരസ്വീകരണം. ഈ ഉദ്യമം മറ്റുള്ളവർക്ക് പ്രചോദനമേകിയതിലെ സന്തോഷം എം.പി. ജോസ് മറുപടിപ്രസംഗത്തിൽ പ്രകടിപ്പിച്ചു. സ്പോർട്സ് മേഖലയിലേക്കുള്ള തെൻറ സംഭാവനയാണ് യാത്രയെന്ന് അദ്ദേഹം പറഞ്ഞു.

പ്രായവും യാത്രാമധ്യേ നേരിട്ട ആരോഗ്യപ്രശ്നങ്ങളും വകവെക്കാതെ ലക്ഷ്യം പൂർത്തീകരിക്കാൻ ജോസ് കാണിച്ച ഇച്ഛാശക്തി അഭിനന്ദനീയമാണെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ പറഞ്ഞു.

ആരോഗ്യകരവും ആത്മസംതൃപ്തിയുള്ളതുമായ ജീവിതം നയിക്കാനും ആരോഗ്യം കാത്തുസൂക്ഷിക്കാനും സമൂഹത്തിനു സാധിക്കണമെന്ന ലളിതവും മഹത്ത്വപൂർണവുമായ സന്ദേശമാണ് ജോസ് പകർന്നു നൽകുന്നത്. അദ്ദേഹം പകരുന്ന സന്ദേശം ഏറ്റെടുക്കാൻ ഏവർക്കുമാകട്ടെ എന്ന് പ്രത്യാശിക്കുന്നു എന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ പറഞ്ഞു. 

Tags:    
News Summary - At the age of 80, Josettan returned to cycling to Khardung La

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.