എരുമപ്പെട്ടി: വീട്ടിൽ അതിക്രമിച്ച് കയറി കാറിന്റെ ടയറുകൾ കുത്തി പഞ്ചറാക്കുകയും വീട്ടിലേക്ക് മണ്ണ് വാരിയെറിയുകയും ചെയ്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തയ്യൂർ വട്ടംപറമ്പിൽ വീട്ടിൽ രമേശനെ (40) ആണ് എരുമപ്പെട്ടി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.കെ. ഭൂപേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജൂൺ 29നാണ് സംഭവം. സമീപത്തെ വീട്ടു പടിക്കലിൽ രമേശൻ മണ്ണ് കൊണ്ടു വന്നിട്ടിരുന്നു. ഇത് മാറ്റിയിടാൻ പറഞ്ഞതിലുള്ള വൈരാഗ്യത്തിന് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി കാറിന്റ ടയറുകൾ കുത്തിക്കീറി പഞ്ചറാക്കുകയും വീട്ടിലേക്ക് മണ്ണ് വാരിയിടുകയും ചെയ്യുകയായിരുന്നു.
പൊലീസിൽ പരാതി നൽകിയതിന് വീട്ടുടമസ്ഥയെ ആക്രമിച്ചതായും പരാതിയിൽ പറയുന്നു. അന്വേഷണ സംഘത്തിൽ എരുമപ്പെട്ടി എസ്.ഐ. ടി.സി. അനുരാജ്, എസ്.പി.സി.ഒ കെ.വി. സുഗതൻ, സി.പി.ഒ.മാരായ കെ.എസ്. സുവീഷ്കുമാർ, കെ. സഗുൺ എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.