കുന്നംകുളം: ചൊവ്വന്നൂർ പന്തല്ലൂരിൽ ഉന്തുവണ്ടിയിലേക്ക് കാർ കയറി മധ്യവയസ്ക മരിക്കാനിടയായ സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ. വെള്ളറക്കാട് പയറ്റിപറമ്പിൽ അൻസാറി(34)നെയാണ് കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
ചൊവ്വന്നൂർ കൊണ്ടരാശേരി വീട്ടിൽ അറുമുഖന്റെ ഭാര്യ സുലോചന (55) ആണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. പന്തല്ലൂർ പാടത്ത് നാലുചക്ര വണ്ടിയിൽ ഭർത്താവിനോടൊപ്പം തട്ടുകട നടത്തുകയായിരുന്ന ഇവർ കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് വണ്ടി ഉന്തിക്കൊണ്ടുവരുന്നതിനിടയിലായിരുന്നു അപകടം.
സംഭവത്തെ തുടർന്ന് നിർത്താതെ പോയ കാർ കൈപറമ്പിൽ നിന്ന് കസ്റ്റഡിയിലെടുത്തു. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചത്. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കുട്ടിയെ കാണാനാണ് ഇയാൾ കാറിൽ വന്നത്. കാർ ബന്ധുവിന്റെ വീട്ടിലിട്ട് ഇയാൾ മുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.