എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ വള്ളം ഫിഷറീസ് റെസ്ക്യൂ ബോട്ട് കരയിലെത്തിച്ചപ്പോൾ
അഴീക്കോട്: എൻജിൻ നിലച്ച് കടലിലകപ്പെട്ട വള്ളത്തിലെ 47 തൊഴിലാളികളെ രക്ഷപ്പെടുത്തി. ബുധനാഴ്ച പുലർച്ച മത്സ്യബന്ധനത്തിന് പോയ, പെരിഞ്ഞനം സ്വദേശി കിഴക്കേടത്ത് ജിബിന്റെ ‘വരാഹം’ വള്ളമാണ് അഴീക്കോട് അഴിമുഖത്തുനിന്ന് മൂന്ന് നോട്ടിക്കൽ മൈൽ ദൂരെ കടലിൽ കുടുങ്ങിയത്.
അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് ഡയറക്ടർ എം.എൻ. സുലേഖയുടെ നിർദേശപ്രകാരം റെസ്ക്യൂ ബോട്ട് എത്തിയാണ് തൊഴിലാളികളെയും വള്ളവും കരയിൽ എത്തിച്ചത്. മറൈൻ എസ്.ഐ ഷിനിൽകുമാർ, എ.എസ്.ഐ ഷൈബു, സീ റെസ്ക്യൂ ഗാർഡുമാരായ ഷിഹാബ്, അൻസാർ, റഫീഖ്, ബോട്ട് സ്രാങ്ക് ദേവസി, ഡ്രൈവർ ഗഫൂർ എന്നിവരാണ് രക്ഷപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.