മാർച്ച് 31ന് മുമ്പ് കുതിരാനിലെ ഒരു തുരങ്കം പൂർത്തിയാക്കുമെന്ന് കരാർ കമ്പനി

കൊച്ചി: തൃശൂർ-പാലക്കാട് റൂട്ടിൽ കുതിരാനിലെ ഒരു തുരങ്കത്തിൻെറ നിർമാണം മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കുമെന്ന് കരാർ കമ്പനി ഹൈകോടതിയിൽ അറിയിച്ചു. വലതുവശത്തെ തുരങ്കത്തിൻെറ നിർമാണം പൂർത്തിയാക്കി ദേശീയപാത അതോറിറ്റിക്ക് കൈമാറുമെന്നാണ് തൃശൂർ എക്‌സ്‌പ്രസ് വേ കമ്പനി അറിയിച്ചത്. കുതിരാനിലെ യാത്രാദുരിതം പരിഹരിക്കാൻ തുരങ്ക നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ് കെ. രാജനും തൃശൂരിലെ കോൺഗ്രസ് നേതാവ് ഷാജി ജെ. കോടങ്കണ്ടത്തും നൽകിയ ഹരജികളിലാണ് കരാറുകാരുടെ വിശദീകരണം. മാർച്ച് 31ന് ഒരു തുരങ്കത്തിൻെറ നിർമാണം പൂർത്തിയാക്കിയാലും സുരക്ഷ പരിശോധനകൾ നടത്തിയ ശേഷമേ ഗതാഗതത്തിന് തുറക്കാൻ കഴിയൂവെന്നും ഇത് എന്നു പൂർത്തിയാകുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. നേരത്തേ ഹൈകോടതി നിർദേശിച്ചതനുസരിച്ച് ഐ.ഐ.ടിയിലെ സാങ്കേതിക വിദഗ്ധനായ ഡോ. ശിവകുമാർ ബാബു കരട് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിശദ റിപ്പോർട്ട് തയാറാക്കാൻ കൂടുതൽ പരിശോധന അനിവാര്യമാണെന്ന് അറിയിച്ചതായും ദേശീയപാത അതോറിറ്റി വ്യക്തമാക്കി. എന്നാൽ, ഔദ്യോഗിക തിരക്കുകൾ നിമിത്തം കുതിരാനിൽ പരിശോധന നടത്താൻ കഴിയില്ലെന്ന് ഡോ. ശിവകുമാർ ബാബു ഇ -മെയിൽ മുഖേന അയച്ചതായി ഹരജിക്കാരൻ അറിയിച്ചു. കരട് റിപ്പോർട്ട് തയാറാക്കി നൽകിയെന്നും ഇതു കോടതിയിൽ സമർപ്പിക്കാമെന്നും ഈ വാദത്തെ എതിർത്തു കൊണ്ട് ദേശീയപാത അതോറിറ്റി അറിയിച്ചു. ഹരജിക്കാരൻെറ വാദത്തെ കരാർ കമ്പനിയും എതിർത്തു. കരട് റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയപാത അതോറിറ്റി സമയം തേടിയതിനെ തുടർന്ന് ഫെബ്രുവരി 26ന് വീണ്ടും ഹരജികൾ പരിഗണിക്കാനായി മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.