തൃശൂർ: അതിതീവ്ര കോവിഡ് ൈവറസ് ബാധയുള്ള ബ്രിട്ടനിൽനിന്ന് എത്തി മുങ്ങിനടന്ന എട്ടുപേരെ അധികൃതർ പൊക്കി. കൂർക്കഞ്ചേരി സ്വദേശികളാണ് രണ്ടുദിവസം മുമ്പ് ജില്ലയിൽ എത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ജില്ല ആരോഗ്യ വിഭാഗത്തിന് ഇവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിരുന്നു. എന്നാൽ, ഇവർ നൽകിയ മൊബൈൽ ഫോൺ നമ്പറിൽ ബന്ധപ്പെെട്ടങ്കിലും ലഭിച്ചിരുന്നില്ല. രണ്ടുദിവസം കഴിഞ്ഞിട്ടും ഇവർ റിപ്പോർട്ട് ചെയ്യാതെ വന്നപ്പോൾ പൊലീസിൻെറ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. പൊലീസ് കമീഷണർക്കും ജില്ല പൊലീസ് മേധാവിക്കും ആരോഗ്യ വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരുടെ വീടുകളിൽനിന്നാണ് പിടികൂടിയത്. സാമ്പിൾ പരിശോധനക്ക് എടുത്ത് ഇവരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചു. അതേസമയം, ഇവരെ പിടികൂടിയതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. രണ്ടാഴ്ചക്കുള്ളിൽ 286 പേരാണ് ബ്രിട്ടനിൽനിന്ന് ജില്ലയിൽ എത്തിയത്. ഇവരിൽ മുഴുവൻ പേരുടെയും സാമ്പിൾ പരിശോധിച്ചതിൽ രണ്ടുപേർക്ക് സാധാരണ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.