തൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഗ്നിരക്ഷ സേനയുടെ പ്രവർത്തനം വിശ്രമമില്ലാതെ ഒരാഴ്ച തുടർച്ചയായി ക്രമീകരിച്ചതിൽ ജീവനക്കാർക്ക് അമർഷം. രാപ്പകൽ ഭേദമില്ലാതെ പൂർണസമയം ഡ്യൂട്ടിയാണ് നിർദേശിച്ചിരിക്കുന്നത്. സ്റ്റേഷനുകൾ പൂർണതോതിൽ പ്രവർത്തനക്ഷമമാകണം എന്നതിനാലാണ് പുതിയ മാർഗനിർദേശമെന്നാണ് പറയുന്നത്. നിലയങ്ങളിലെ ജീവനക്കാരെ എ, ബി എന്നിങ്ങനെ രണ്ട് ബാച്ചായി തിരിച്ചാണ് ഒാരോ ആഴ്ച ഇടവിട്ട് ഡ്യൂട്ടി ക്രമീകരിക്കുന്നത്. ഈ ബാച്ചുകളിലെ ജീവനക്കാരെ മാറ്റി നിയമിക്കാനും പാടില്ല. ജീവനക്കാരുടെ കുറവിലും ജോലി ഭാരത്തിലും വിയർക്കുന്ന സേനാംഗങ്ങളിൽ ചേരി തിരിവിനും സ്പർധക്കും പുതിയ ക്രമീകരണം ഇടയാക്കുമെന്ന് ആരോപിച്ച് സേനാംഗങ്ങൾ അഗ്നിരക്ഷാ സേന ഡയറക്ടർ ജനറലിന് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.