തൃശൂർ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബാങ്കിങ് നിയമ ഭേദഗതിയും കാർഷിക ബില്ലുകളും സഹകരണ മേഖലയെ ഇല്ലാതാക്കുകയും കാർഷിക മേഖലയെ വൻകിട കോർപറേറ്റുകളുടെ വരുതിയിലാക്കുകയും ചെയ്യുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അഖിലേന്ത്യ വെബിനാർ അഭിപ്രായപ്പെട്ടു. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളുടെയും യോജിച്ച ചെറുത്തുനിൽപ് ആവശ്യമാണെന്നും വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂനിയൻെറ 75ാം സ്ഥാപക വാർഷിക ദിനത്തിൻെറ ഭാഗമായി സംഘടിപ്പിച്ച വെബിനാർ ചൂണ്ടിക്കാട്ടി. ഓൾ ഇന്ത്യ നബാർഡ് എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡൻറ് റാണ മിത്ര മുഖ്യപ്രഭാഷണം നടത്തി. ബെഫി അഖിലേന്ത്യ പ്രസിഡൻറ് സി.ജെ. നന്ദകുമാർ, ജനറൽ സെക്രട്ടറി ദേബാഷിഷ് ബസു ചൗധരി, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ, പ്രസിഡൻറ് ടി. നരേന്ദ്രൻ, വി.ബി. പത്മകുമാർ, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് ജോസ് ടി. എബ്രഹാം എന്നിവർ പങ്കെടുത്തു. നവംബർ 26ന് നടക്കുന്ന അഖിലേന്ത്യ പണിമുടക്കിൻെറ പ്രാരംഭ പരിപാടിയായി സംസ്ഥാന കമ്മിറ്റി 10ന് സംസ്ഥാനത്തുടനീളം കുടുംബാംഗങ്ങളുടെ പ്രകടനവും വെബിനാറും സംഘടിപ്പിക്കുമെന്ന് ടി. നരേന്ദ്രനും എസ്.എസ്. അനിലും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.