സനൂപിെൻറ ദാരുണാന്ത്യത്തിൽ നടുങ്ങി പുതുശേരി ഗ്രാമം

സനൂപിൻെറ ദാരുണാന്ത്യത്തിൽ നടുങ്ങി പുതുശേരി ഗ്രാമം കുന്നംകുളം: പ്രദേശവാസികൾ 'തക്കുടു' എന്ന് വിളിക്കുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകൻ സനൂപിൻെറ ദാരുണാന്ത്യം കേട്ടുണർന്ന ഞെട്ടലിൽ നിന്ന് പുതുശേരി മോചിതരായിട്ടില്ല. സനൂപിന് ഒരു വയസ്സുള്ളപ്പോഴാണ് അമ്മ സതി രണ്ടാമത്തെ പ്രസവത്തിൽ മരിക്കുന്നത്. വൈകാതെ അച്ഛൻ പേരാരിൽ ഉണ്ണിയും പിഞ്ചുകുഞ്ഞായ സനൂപിനെ കൈവിട്ടതോടെ പിന്നീടുള്ള അദ്ദേഹത്തിൻെറ ജീവിതം ഈ കോളനിയിൽ താമസിക്കുന്ന വല്യമ്മ വിലാസിനിയോടൊപ്പമായിരുന്നു. ചെറുപ്രായത്തിൽ തന്നെ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സി.പി.എം പ്രവർത്തകനായി. ചൊവ്വന്നൂർ പഞ്ചായത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തനങ്ങളിൽ പിന്നീട് സജീവമായി. ജിവിത മാർഗത്തിനായി തേപ്പുപണി ജോലിയും തിരഞ്ഞെടുത്തു. നാട്ടുകാരുടെ മാത്രമല്ല, പരിചയക്കാരുടെ എന്താവശ്യത്തിനും സനൂപ് ഒന്നാംനിരയിലുണ്ടാകുക പതിവായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.