ഏനാന്തി പാലം ഉയരം കൂട്ടാൻ തീരുമാനം: പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചു

കൂടുതൽ തുക അനുവദിക്കാൻ സർക്കാറിന് എം.എൽ.എയുടെ കത്ത് നിലമ്പൂർ: കരിമ്പുഴക്ക് കുറുകെ പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന ഏനാന്തിക്കടവിലെ പാലം കൂടുതൽ ഉയരത്തിൽ നിർമിക്കാൻ തീരുമാനം. ആഗസ്റ്റിലെ പ്രളയത്തിൽ നിലവിൽ നിർമാണം നടന്നുകൊണ്ടിരുന്ന പാലത്തിന് മുകളിലൂടെ മലവെള്ളപ്പാച്ചിലുണ്ടായ സാഹചര‍്യത്തിലാണ് പാലം കൂടുതൽ ഉയരത്തിൽ നിർമിക്കാൻ തീരുമാനമുണ്ടായത്. പ്രളയത്തിന് ശേഷം പാലംപണി തൽക്കാലത്തേക്ക് നിർത്തിവെച്ചിരുന്നു. പൊതുമരാമത്തി‍ൻെറ നിർദേശപ്രകാരം പുതുക്കിയ ഡിസൈൻ പ്രകാരമുള്ള എസ്റ്റിമേറ്റ് പി.വി. അൻവർ എം.എൽ.എ വഴി സർക്കാറിന് സമർപ്പിച്ചു. 4.90 കോടി രൂപ അധികം അനുവദിക്കണമെന്നാണ് ആവശ‍്യം. 10.90 കോടിരൂപയാണ് നിർമാണത്തിന് നിലവിൽ അനുവദിച്ചത്. നിലമ്പൂർ നഗരസഭയേയും ചുങ്കത്തറ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം മലയോര കർഷകകുടുംബങ്ങൾക്ക് ഏറെ പ്രയോജനമാണ്. കരുളായിയിൽനിന്ന് ചുങ്കത്തറയിലേക്കും ഇതുവഴി യാത്രാസൗകര‍്യമാവും. കെ.എൻ.ജി റോഡിൽ ഗതാഗത തടസ്സമുണ്ടായാൽ ബദൽ റോഡായി ഉപയോഗിക്കാനുമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.