ചെറുതുരുത്തി: നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രസവം മറച്ചുവെച്ചതിനും കുഞ്ഞിനെ ഒളിപ്പിച്ചതിനും യുവതിക്കെതിരെ കേസ്. മുള്ളൂർക്കര പഞ്ചായത്ത് പരിധിയിലെ അവിവാഹിതയും പി.ജി വിദ്യാർഥിനിയുമായ 22കാരിക്കെതിരെയാണ് ചെറുതുരുത്തി പൊലീസ് കേസെടുത്തത്. രക്തസ്രാവത്തെ തുടർന്ന് ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ യുവതിയെ സംശയം തോന്നിയ ഡോക്ടർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളജിലെ ഡോക്ടർക്ക് പരിശോധനയിൽ പ്രസവം നടന്നതായി വ്യക്തമായതോടെ ചെറുതുരുത്തി പൊലീസിൽ അറിയിച്ചു. പൊലീസ് വീട്ടിലെത്തിയപ്പോൾ ബാഗിൽ പൊതിഞ്ഞ നിലയിലാണ് ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവൂ. വീട്ടിലെ കുളിമുറിയിൽ പ്രസവിക്കുന്നതിനിടെ സംഭവിച്ച അപാകതയിൽ മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.