തൃശൂർ: ആധുനിക സജ്ജീകരണങ്ങൾ കൊട്ടിഘോഷിക്കുന്ന കേരളത്തിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് പാമ്പ് കടി ഏൽക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ല സെക്രട്ടേറിയറ്റ്. വടക്കാഞ്ചേരിയിൽ സ്കൂൾ പരിസരത്ത് അധികൃതർ തള്ളിയ മാലിന്യത്തിൽനിന്നാണ് പാമ്പ് വന്നത് എന്നത് എത്ര നിസ്സാരമായാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്ന് സൂചിപ്പിക്കുന്നു. ഹൈടെക് വിദ്യാഭ്യാസത്തിന്‍റെ പരസ്യത്തിന് വകയിരുത്തുന്നത്ര പണം വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കാൻ ആവശ്യമില്ല. ഹൈടെക് അല്ല, സുരക്ഷിതമായ സ്കൂൾ അന്തരീക്ഷമാണ് വേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ് അഷ്‌ഫാക്ക് അഹമ്മദ്, ബശരിയ്യ തസ്‌നീം, പി.ബി. ആഖിൽ, സിറാജുദ്ദീൻ ബാവ, ഇഹ്‌സാൻ, സബീൽ ചെമ്പ്രശ്ശേരി, അബ്ദുസമദ് ചെന്ത്രാപ്പിന്നി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.