ധനേഷ്
പന്തളം: ആരോഗ്യവകുപ്പിന്റെ സർവേയുടെ ഭാഗമായുള്ള വിവരശേഖരണത്തിനായി പന്തളം നഗരസഭയുടെ 34ാം വാർഡിലെ ചേരിക്കലെത്തിയ പന്തളം ഹെൽത്ത് സെന്ററിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തയാളെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം ചേരിക്കൽ പുതുപ്പറമ്പിൽ വീട്ടിൽ ധനേഷ് (34) ആണ് അറസ്റ്റിലായത്.
സർക്കാർ നിർദേശപ്രകാരം തങ്ങൾ സർവേയുടെ ഭാഗമായി വന്നവരാണെന്ന് പറഞ്ഞിട്ടും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ഇത് റെക്കോർഡ് ചെയ്യാൻ ശ്രമിച്ച മൊബൈൽ ഫോൺ നശിപ്പിക്കാൻ ശ്രമിച്ചതായും ആരോഗ്യ വകുപ്പ് ജീവനക്കാർ പരാതിയിൽ പറയുന്നു. അറസ്റ്റിലായ ധനേഷും ഇയാളുടെ മാതാവ് വത്സലയും ചേർന്നാണ് ജീവനക്കാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.