പരിസ്ഥിതി ലോല മേഖല: പൂട്ടേണ്ടിവരിക 10 ക്വാറികൾ

പത്തനംതിട്ട: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയാൽ ജില്ലയിൽ പൂട്ടേണ്ടിവരിക കുറഞ്ഞത് 10 ക്വാറികൾ. പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്ന പ്രാഥമിക കണക്ക് ഇപ്രകാരം: കോട്ടാങ്ങൽ -ഒന്ന്, വടശ്ശേരിക്കര -രണ്ട്, കോന്നി പയ്യനാമൺ -ഒന്ന്, കോന്നി കല്ലേലി -ഒന്ന്, കലഞ്ഞൂർ -നാല്, അരുവാപ്പുലം -ഒന്ന്.

ഉത്തരവ് നടപ്പായാൽ ഒരുപക്ഷേ, ഇതി‍െൻറ ഇരട്ടിയോളം എണ്ണം പൂട്ടേണ്ടിവന്നേക്കാമെന്നും അവർ സൂചിപ്പിക്കുന്നു. ഇത്രയും ക്വാറികൾ പൂട്ടുന്നത് ക്വാറി ഉൽപന്നങ്ങൾക്ക് കടുത്ത ക്ഷാമം ഉണ്ടാക്കും.

10 ക്വാറികളെങ്കിലും നിലച്ചാൽ പരിസ്ഥിതിക്ക് അത്രയും ആഘാതം കുറയുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

മലയോര മേഖലയിൽ നടക്കുന്ന ഉഗ്രസ്ഫോടനങ്ങൾ മണ്ണും പാറയുമായുള്ള പിടിത്തം വേറിടുന്നതിന് വലിയ കാരണമാകുന്നുണ്ട്. ഇത് ഉരുൾപൊട്ടൽപോലെ വലിയ പ്രകൃതിദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും അവർ പറയുന്നു. 

മലയോരത്ത് ആശങ്ക, പ്രതിഷേധം

പത്തനംതിട്ട: സംരക്ഷിത വനത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖല നിർബന്ധമെന്ന സുപ്രീംകോടതി ഉത്തരവ് ജില്ലയിലെ മലയോര മേഖലയിൽ സൃഷ്ടിക്കുന്നത് കനത്ത ആശങ്ക. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് മലയോര മേഖലയിൽപെടുന്ന ഏഴ് വില്ലേജിൽപെടുന്നവർ ജനവാസ മേഖലകളെ പരിസ്ഥിതിലോല മേഖലകളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമരവമായി രംഗത്തിറങ്ങും.

പ്രതിഷേധത്തി‍െൻറ ആദ്യഘട്ടമെന്ന നിലയിൽ കോൺഗ്രസ് നേതൃത്വത്തിൽ ചൊവ്വാഴ്ച മലയോരത്തെ ആറു പഞ്ചായത്തിലും ഒരു വില്ലേജിലും ഹർത്താൽ പ്രഖ്യാപിച്ചിരിക്കയാണ്. റാന്നി, കോന്നി താലൂക്കുകളിലെ കൊല്ലമുള, പെരുനാട്, വടശേരിക്കര, ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം എന്നീ വില്ലേജുകളാണ് ഇപ്പോൾ പരിസ്ഥിതിലോല പ്രദേശ പട്ടികയിൽ ഉൾപ്പെട്ടത്. ഇവിടെ വളരെയധികം കൃഷി ഭൂമികൾ പ രിസ്ഥിതിലോല പ്രദേശങ്ങളിൽ ഉൾപ്പെടും. ചില സർക്കാർ സ്ഥാപനങ്ങളും ഇതിൽപെടും.

സ്ഥിരം കെട്ടിടമോ ഖനനമോ പാടില്ലെന്നാണ് ഉത്തരവ്. ഇത് മലയോര മേഖലകളിലുള്ളവരെ ദുരിതത്തിലാക്കും. നേരത്തേ പ്രദേശങ്ങൾ പരിസ്ഥിതിലോലമാക്കിയതിനെ തുടർന്ന് പ്രദേശവാസികൾ ശക്തമായി പ്രതിഷേധിച്ചിരുന്നു. പിന്നീട് തീരുമാനങ്ങൾ വൈകിപ്പിച്ചു. ജനപ്രതിനിധികൾ, സംസ്ഥാന സർക്കാർ എന്നിവരിൽനിന്നും ലഭിച്ച ഉറപ്പിന്മേൽ പ്രദേശത്തെ ഒഴിവാക്കുമെന്നാണ് നാട്ടുകാർ വിശ്വസിച്ചിരുന്നതെങ്കിലും പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽ മലയോര മേഖലകൾ നിലനിൽക്കുകയാണ്.

പരിസ്ഥിതിലോല മേഖലയിൽ താമസിക്കാൻ തടസ്സമില്ലെങ്കിലും വീടോ കെട്ടിടങ്ങളോ നിർമിക്കാൻ കടുത്ത നിയന്ത്രണമുണ്ടാവുമെന്നതാണ് ആശങ്ക. വന അതിർത്തി വേർതിരിക്കുന്ന ജണ്ടകൾക്കു പുറത്തെ കൃഷിഭൂമികൂടി പരിസ്ഥിതിലോലമാക്കുന്നത് കിഴക്കൻ മലയോര മേഖലയിലെ നൂറുകണക്കിന് ജനങ്ങളെ ദുരിതത്തിലാക്കും.

വന അതിർത്തി നിശ്ചയിച്ച ജണ്ടകൾക്കുള്ളിലുള്ള വനപ്രദേശം മാത്രമായിരുന്നു ഇ.എസ്.എ പരിധിയിൽ വരുന്നത്. എന്നാൽ, പി.എച്ച്. കുര്യൻ കമീഷൻ ശിപാർശയിൽ ജില്ലയിലെ ആറു പഞ്ചായത്തിലെയും ഒരു വില്ലേജിലെയും ജനവാസ മേഖലകൾ ഉൾപ്പെടുന്നുണ്ട്. കൃഷിഭൂമികളും തോട്ടങ്ങളും പരിസ്ഥിതിലോല മേഖലയിൽ വന്നാൽ ദോഷകരമായി ബാധിക്കും. മലയോര കർഷകരുടെ കൈവശഭൂമി വനഭൂമിയാണെന്ന അവകാശവാദം വനം വകുപ്പ് ഉന്നയിക്കാൻ ഇടയാക്കും.

മലയോര കർഷകരുടെ കൈവശഭൂമിക്ക് പട്ടയം നൽകുന്ന പ്രശ്നത്തിൽ ഇപ്പോൾ തന്നെ വനം വകുപ്പ് ഇത്തരം തർക്കം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ വനം അതിർത്തി പങ്കുവെക്കാത്ത പ്രദേശങ്ങൾക്ക് പോലും പട്ടയം നൽകാൻ വനം വകുപ്പിന്റെ ശക്തമായ എതിർപ്പുണ്ട്. വനമേഖലക്ക് പുറത്തുള്ള പ്രദേശം ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തരുതെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

സർക്കാറുകൾ റിവിഷൻ ഹരജി നൽകണം –എം.പി

പത്തനംതിട്ട: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ റിവിഷൻ ഹരജി നൽകണമെന്ന് ആന്‍റോ ആന്‍റണി എം.പി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കസ്തൂരിരംഗൻ റിപ്പോർട്ടി‍െൻറ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനത്തിനുവേണ്ടി കാത്തിരിക്കുന്ന മലയോര മേഖലയിലെ കർഷകരെ നിരാശയിലാഴ്ത്തുന്നതാണ് വിധി. ജണ്ടയിട്ട് വനം മാത്രം പരിസ്ഥിതിലോലമാക്കി ജനവാസകേന്ദ്രങ്ങളും പ്ലാന്‍റേഷനുകളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കുന്ന വിജ്ഞാപനമാണ് 2014ലെ മൻമോഹൻസിങ് സർക്കാർ പുറത്തിറക്കിയത്. ഈ വിജ്ഞാപനം എട്ട് വർഷത്തിനിടയിൽ 16തവണ പുതുക്കി. ഇടക്കാല ഉത്തരവായി പുറത്തിറക്കിയതല്ലാതെ കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല.

ഉമ്മൻ ചാണ്ടി സർക്കാറി‍െൻറ കാലത്ത് നിയോഗിച്ച ഉമ്മൻ വി.ഉമ്മൻ കമീഷൻ റിപ്പോർട്ടി‍െൻറ അടിസ്ഥാനത്തിൽ 123 വില്ലേജുകളിലായി 9993.7 സ്ക്വയർ കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമായി കണ്ടെത്തി. ഇതിൽ 9107 സ്ക്വയർ കിലോമീറ്റർ ജണ്ട ഇട്ട വനവും 8867 സ്ക്വയർ കിലോമീറ്റർ സർക്കാർ ചതുപ്പുകളും പുറമ്പോക്കുകളുമായിരുന്നു. 2018ൽ സംസ്ഥാന സർക്കാറും ഈ പ്രശ്നങ്ങളെല്ലാം പഠിച്ചു എന്ന് പറഞ്ഞ് പുറത്തിറക്കിയ ഉത്തരവിൽ 31 വില്ലേജുകളെ ഒഴിവാക്കി ഇ.എസ്.എ 92 വില്ലേജുകളിലായി ചുരുക്കി. ഒഴിവാക്കിയ 31 വില്ലേജുകളിലെ ഫോറസ്റ്റ് ഇ.എസ്.എ 1197 സ്ക്വയർ കിലോമീറ്ററാണ്. അവശേഷിക്കുന്ന 7910 സ്ക്വയർ കിലോമീറ്റർ വനഭൂമിയാണ്. സുപ്രീംകോടതി ഉത്തരവോടെ അത് അസാധുവായി. 2018ൽ ഇടതുമുന്നണി സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത് 8656 സ്ക്വയർ കിലോമീറ്റർ ഫോറസ്റ്റ് ഇ.എസ്.എ എന്നാണ്. അതനുസരിച്ച് കണക്കാക്കിയാൽ പോലും 1,84,227 ഏക്കർ പരിസ്ഥിതിലോലമാകുമെന്നും ആന്‍റോ ആന്‍റണി എം.പി പറഞ്ഞു.

Tags:    
News Summary - Environmental sensitivity zone: To close 10 quarries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.