ചിറ്റാർ: സീതത്തോട് പഞ്ചായത്തിലെ അളിയന്മുക്ക് -കൊച്ചു കോയിക്കല്‍- സീതത്തോട് റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്നതിനായി 15 കോടി അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. ശബരിമല, ഗവി റൂട്ടിലെ സമാന്തര പാത കൂടിയാണ് ഈ റോഡ്. ഉറുമ്പനി -കോശിപ്പടി കൊച്ചുകൊയിക്കല്‍ -4 ബ്ലോക്ക് കൊച്ചുകര, വലിയകര, കുളഞ്ഞിമുക്ക്-അളിയന്മുക്ക് ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന 9.5 കിലോമീറ്റര്‍ റോഡ് നിലവിലുള്ള 3.80 മീറ്റര്‍ വീതിയുള്ളത് 5.50 മീറ്റര്‍ വീതിയായി വര്‍ധിപ്പിച്ച് ബി.എം ആന്‍ഡ് ബി.സി സാങ്കേതിക വിദ്യയില്‍ ടാര്‍ ചെയ്യും. ആവശ്യമുള്ള ഭാഗങ്ങളില്‍ ഓടയും ഐറിഷ് ഓടയും നിര്‍മിക്കും. വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ പൂട്ട് കട്ട പാകും. എട്ട് സ്ഥലങ്ങളില്‍ പൈപ്പ് കല്‍വര്‍ട്ടുകളും രണ്ടു സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് കലുങ്കുകളും വിഭാവനം ചെയ്തിട്ടുണ്ട്. റോഡിന്‍റെ വശങ്ങള്‍ സംരക്ഷിക്കുന്നതിന് കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിര്‍മിക്കും. ഏഴുവര്‍ഷം കരാറുകാരന്‍റെ ഉത്തരവാദിത്തത്തില്‍ റോഡ് പരിപാലിക്കുന്ന രീതിയിലുള്ള അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. ഓഫിസ് ഇന്ന് പ്രവര്‍ത്തിക്കില്ല പത്തനംതിട്ട: വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം അണുനശീകരണം നടക്കുന്നതിനാല്‍ ശനിയാഴ്ച പ്രവര്‍ത്തിക്കുന്നതല്ല എന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.