പന്തളം: പത്തനംതിട്ട-ആലപ്പുഴ ജില്ലയുടെ അതിർത്തി പങ്കിടുന്ന വിശാലമായ കരിങ്ങാലി ചിറ്റിലപ്പാടത്തെ 140 ഏക്കർ പാടശേഖരത്തിൽ വിളവെടുപ്പിന് പാകമായ ജ്യോതി ഇനത്തിൽപെട്ട നെല്ല് ശക്തമായ കാറ്റിലും മഴയിലും പൂർണമായും നശിച്ചു. കഴിഞ്ഞ ഡിസംബറിലായിരുന്നു നെല്ല് വിതച്ചത്. 49 പേർ ചേർന്നാണ് വിശാലമായ പാടശേഖരത്തിൽ കൃഷി ഇറക്കിയത്. എല്ലാ വർഷവും സപ്ലൈകോ കർഷകരിൽനിന്ന് നെല്ല് സംഭരിക്കും. 110 മുതൽ 120 ദിവസം വരെയെത്തി വിളവെടുക്കാൻ പാകമായ നെല്ലാണ് ഉപയോഗശൂന്യമായതെന്ന് ചിറ്റിലപാടം നെല്ലുൽപാദക സമിതി പ്രസിഡന്‍റ് കെ.എൻ. രാജൻ, സെക്രട്ടറി വർഗീസ് ജോർജ് എന്നിവർ പറഞ്ഞു. - ഫോട്ടോ: കാറ്റിൽ നശിച്ച ചിറ്റിലപ്പാടത്തെ നെൽകൃഷി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.