ശ്രീനാരായണ ശിൽപശാല സംരക്ഷിക്കണം -എസ്.എൻ.ഡി.പി

കോന്നി: കിഴവള്ളൂരിലെ ശ്രീനാരായണ ശിൽപശാല നിലനിർത്തണമെന്ന് എസ്‌.എൻ.ഡി.പി യോഗം പത്തനംതിട്ട യൂനിയൻ ആവശ്യപ്പെട്ടു. ശിൽപി കിഴവള്ളൂർ ശ്രീനാരായണ സദനത്തിൽ രാജഗോപാൽ (76) സംസ്ഥാനത്തെ ഗുരുക്ഷേത്രങ്ങളിലേക്ക് നൂറിലധികം ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമകൾ നിർമിച്ചു നൽകിയിട്ടുണ്ട്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത വികസനവുമായി ബന്ധപ്പെട്ട് അപകടഭീഷണിയിൽ നിലനിൽക്കുന്ന രാജഗോപാലിന്‍റെ ശില്പശാല ഉൾപ്പെടുന്ന വീടിന് സംരക്ഷണഭിത്തിയും കൈവരികളും നിർമിച്ചു സംരക്ഷിക്കണമെന്നും റോഡിൽനിന്ന് 10 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശിൽപശാല ഉൾപ്പെട്ട വീട്ടിലേക്ക്‌ കയറാനുള്ള വഴിയും നിർമിക്കണമെന്നും യൂനിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രസിഡന്‍റ് കെ. പത്മകുമാർ, യോഗം അസി.സെക്രട്ടറി ടി.പി. സുന്ദരേശൻ, യൂനിയൻ സെക്രട്ടറി ഡി. അനിൽകുമാർ, കൗൺസിൽ അംഗങ്ങളായ ജി. സോമനാഥൻ, പി. സലിംകുമാർ, എസ്‌. സജിനാഥ്, പി.കെ. പ്രസന്നകുമാർ, കെ.എസ്‌. സുരേശൻ, മൈക്രോഫിനാൻസ് കോഓഡിനേറ്റർ കെ.ആർ. സലീലനാഥ്‌ എന്നിവർ രാജഗോപാലിന്‍റെ ശില്പശാലയും വീടും സന്ദർശിച്ചു. Image Filename Caption silppasala-.1.1517645.jpg 7.94 MB കിഴവള്ളൂരിലെ ശ്രീനാരായണ ശിൽപശാല യൂനിയൻ ഭാരവാഹികൾ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.