ptl th 4 പത്തനംതിട്ട: കൊടുമൺ അങ്ങാടിക്കൽ തെക്ക് സർവിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവത്തെ തുടർന്ന് സി.പി.ഐ അങ്ങാടിക്കൽ ബ്രാഞ്ച് സെക്രട്ടറിയും ചന്ദനപ്പള്ളി സഹകരണ ബാങ്കിലെ ജീവനക്കാരനുമായ നേതാവ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഴിമതി വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് കോൺഗ്രസ് അങ്ങാടിക്കൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചന്ദനപ്പള്ളി സർവിസ് സഹകരണ ബാങ്കിലെ ഒന്നരക്കോടിയുടെ തട്ടിപ്പിന് ചില സി.പി.എം നേതാക്കൾ കൂട്ടുനിന്നതായി സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി വിഡിയോയിലൂടെ ആരോപിച്ചിരുന്നു. ഒരു ഈടും നൽകാതെ 30 ലക്ഷം രൂപ പാർട്ടി അനുഭാവിക്ക് ലോൺ നൽകിയതായും ആരോപിക്കുന്നുണ്ട്. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ സി.പി.എം ജില്ല നേതൃത്വം പ്രതികരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്‍റ് സി.ജി. ജോയി അധ്യക്ഷതവഹിച്ചു. അഡ്വ. ബിജു ഫിലിപ്, അങ്ങാടിക്കൽ വിജയകുമാർ, സുരേഷ് മുല്ലൂർ ,ജോർജ് ബാബുജി, പ്രകാശ് പുത്തൻകാവിൽ, ജോൺസൺ മാത്യു, ബിജു അങ്ങാടിക്കൽ, ഡി. കുഞ്ഞുമോൻ, മോഹനൻ ചന്ദനപ്പള്ളി, കെ. സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.