''മാധ്യമം'' ഇംപാക്ട് അടൂർ ജനറൽ ആശുപത്രിയിലെ അപര്യാപ്തത: ഡി.എം.ഒ ക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകി അടൂർ: ജനറലാശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരില്ലെന്ന പരാതിയിലും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പത്തനംതിട്ട ജില്ല മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി .കെ ബീനാകുമാരി ആവശ്യപ്പെട്ടു. ജനുവരി മൂന്ന്, ആറ് തീയതികളിലെ ''മാധ്യമം'' വാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ പ്രവർത്തകനായ അക്ബർ അലി സമർപ്പിച്ച പരാതിയിലാണ് നടപടി. രണ്ടായിരത്തിലധികം പേർ ദിനംപ്രതി ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണ് ഇത്. ഐ.സി.യു ക്രമീകരിച്ചതോടെ വാർഡിൽ കിടക്കകൾ ലഭ്യമല്ലാതായി. ജീവനക്കാർ ഇല്ലാത്തതിനാൽ പേ വാർഡ് അടച്ചിട്ടിരിക്കുന്നു. 90 സ്റ്റാഫ് നേഴ്സ് വേണ്ടിടത്ത് 65 പേർ മാത്രമാണുള്ളത്. രാത്രിയിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. ആവശ്യത്തിന് കിടക്കകൾ ഇല്ലാത്തതിനാൽ രോഗികൾ നിലത്ത് കിടത്തുകയാണ് ചെയ്യുന്നത്. PTL ADR Impact ജനുവരി മൂന്നിലെ ''മാധ്യമം'' വാർത്ത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.