പത്തനംതിട്ട: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെയും ജില്ല പഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തില്‍ പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി രണ്ടാംഘട്ടം പ്രവര്‍ത്തി വൃക്ഷത്തൈകളും രാമച്ചവും നട്ട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുളയില്‍ ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യത്തെ സംരക്ഷിക്കാതെ മനുഷ്യരാശിക്ക് മുന്നോട്ടുപോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പമ്പാതീരങ്ങളിലെ 14 ഗ്രാമപഞ്ചായത്തുകളുടെയും നാല് ബ്ലോക്ക് പഞ്ചായത്തുകളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് ലക്ഷം രാമച്ച തൈകളും ഔഷധ സസ്യ തൈകളും തീരം സംരക്ഷിക്കുന്നതിന് ആവശ്യമായ വൃക്ഷത്തൈകളും നദിതീരങ്ങളില്‍ നടുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ജില്ല പഞ്ചായത്ത് അംഗം ആര്‍. അജയകുമാര്‍ , കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.സി. ജോര്‍ജ് തോമസ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രേഖ അനില്‍, മാത്യു കോശി പുന്നക്കാട്, അശ്വതി വിനോദ്, അന്നമ്മ ജോസഫ്, അനില എസ്.നായര്‍, ജൂലി ദിലീപ്, ഡോ. എന്‍. സുധീഷ് , ഡോ. പ്രദീപ് , അരുണ്‍ സി.രാജന്‍, എസ്. അനഘ, പ്രസാദ് പേരുങ്കല്‍, ശ്രീരംഗന്‍ , അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തില്‍ പദ്ധതി രണ്ടാംഘട്ടം ഉദ്ഘാടനം മുന്‍ എം.എല്‍.എ രാജു എബ്രഹാം നിര്‍വഹിച്ചു. ആറന്മുള ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ടി.ടോജി ഉദ്ഘാടനം ചെയ്തു. കോയിപ്രം ഗ്രാമപഞ്ചായത്തില്‍ ജില്ല പഞ്ചായത്ത് അംഗം ജിജി മാത്യു പൂവത്തൂരില്‍, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.എസ്. ബിനോയി, അയിരൂര്‍ പഞ്ചായത്തില്‍ പ്രസിഡന്‍റ് അനിത കുറുപ്പ്, ചെറുകോല്‍ പഞ്ചായത്തില്‍ ജില്ല പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ് അനിത അനില്‍കുമാര്‍, റാന്നി ഗ്രാമപഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഗോപി, വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ് ലത മോഹന്‍ എന്നിവരും ഉദ്ഘാടനം നിർവഹിച്ചു. ഫോട്ടോ PTL 11 RAMACHAM പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി രണ്ടാംഘട്ടം ആറന്മുളയിൽ രാമച്ചതൈ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു lead p4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.