പത്തനംതിട്ട: നഗരസഭയുടെ വികസനത്തിന് നൽകിയ ഫണ്ടിൽ കുറവ് വരുത്തിയ സംസ്ഥാന സർക്കാറിന്‍റെ നടപടി പിൻവലിക്കണമെന്ന് നഗരസഭ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി ആവശ്യപ്പെട്ടു. പദ്ധതികൾക്ക് ജില്ല പ്ലാനിങ് ബോർഡിൽനിന്ന് അംഗീകാരവും ടെൻഡർ നടപടികളും പൂർത്തീകരിച്ച ശേഷമാണ് സർക്കാർ വിചിത്രമായ ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും ഇത് വാർഡുകളുടെ വികസനത്തെ ബാധിക്കാതെ നോക്കുവാനുള്ള ഉത്തരവാദിത്തം ഭരണസമിതിക്കുണ്ടെന്നും ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ ജാസിംകുട്ടി പറഞ്ഞു. റോഡിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, കുടിവെള്ളം, കാർഷികം എന്നീ പദ്ധതികൾക്ക് തടസ്സം വരാതെ പുനഃക്രമീകരണം ഉണ്ടാകണമെന്ന് മുൻ ചെയർമാൻ അഡ്വ. സുരേഷ് കുമാർ, വികസനകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ കെ.ആർ. അജിത് കുമാർ, കൗൺസിലർ ആനി സജി എന്നിവർ പറഞ്ഞു. ഫണ്ട് തിരിച്ചുനൽകുന്നതിന് നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയെന്നും പശ്ചാത്തലമേഖല, കുടിവെള്ളം എന്നീ പദ്ധതികൾക്ക് കുറവ് വരാത്ത രീതിയിൽ പുനഃക്രമീകരണം ചെയ്യുമെന്നും നഗരസഭ അധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈൻ മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.