കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെ റോഡ് നിർമാണം അപകടം ഉണ്ടാക്കുമെന്ന് പരാതി

മല്ലപ്പള്ളി: റീബിൽഡ് കേരള പദ്ധതിയിൽ 102 കോടി രൂപ ചെലവഴിച്ച് ഉന്നത നിലവാരത്തിൽ നവീകരണം നടത്തുന്ന റോഡുകളിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെയുള്ള നിർമാണം അപകടങ്ങൾക്ക് കാരണമാകുമെന്ന് പരാതി. മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളിലെ കാവിൻപുറം - പടുതോട് 2.46 കി.മീ, മല്ലപ്പള്ളി - കോമളം 4.46 കി.മീ, വെണ്ണിക്കുളം - നാരകത്താനി 1.82, കവുങ്ങുംപ്രയാർ - പാട്ടക്കാല 3.19, കോമളം - കല്ലൂപ്പാറ 3.80, കല്ലൂപ്പാറ - ചെങ്ങരൂർ 2.22, മൂശാരിക്കവല- പരിയാരം 1.10, കാവിൻപുറം - പാലത്തിങ്കൽ 2.33 എന്നീ റോഡുകൾ ഉന്നതനിലവാരത്തിൽ പണിയുന്നതിനാണ് പദ്ധതി. നവീകരണത്തിലൂടെ റോഡുകൾ മെച്ചപ്പെടുമെങ്കിലും വീതിയില്ലാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പരാതി. റോഡുകളുടെ വശങ്ങളിലെ വീതി പലയിടത്തും വ്യത്യസ്തമാണ്. റോഡുകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.