കാത്തിരുന്ന് മടുത്തു; ബസ് വരുമോ...

കോന്നി: കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സ്റ്റേഷനില്‍നിന്ന് കോന്നി മണ്ഡലത്തിൻെറ വിവിധ മേഖലകളിലേക്ക് സര്‍വിസ് നടത്തിയിരുന്ന ബസുകള്‍ നിര്‍ത്തലാക്കിയത് മലയോര മേഖലയിലെ യാത്രദുരിതം വര്‍ധിപ്പിക്കുന്നു. 17 സര്‍വിസുകള്‍ നടത്തിയിരുന്നിടത്ത് ഇപ്പോള്‍ എട്ടെണ്ണം മാത്രമാണുള്ളത്. ബസുകള്‍ ചടയമംഗലം ഡിപ്പോ അടക്കം വിവിധ ഡിപ്പോകളിലേക്ക് മാറ്റിയതാണ്‌ കോന്നിയിലെ സര്‍വിസുകള്‍ നിലയ്ക്കാൻ കാരണമായതെന്ന് സ്റ്റേഷന്‍ അധികൃതര്‍ പറയുന്നു. കൊക്കാത്തോട്, മാങ്കോട്-പത്തനാപുരം, കോന്നി മെഡിക്കല്‍ കോളജ്, പുനലൂര്‍, അമൃത മെഡിക്കല്‍ കോളജ് സര്‍വിസുകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. മികച്ച വരുമാനം ലഭിച്ചിരുന്ന കോന്നി-തണ്ണിത്തോട്-കരിമാന്‍തോട് സര്‍വിസുകള്‍ നിര്‍ത്തലാക്കിയതും വലിയ യാത്രദുരിതമാണ് നല്‍കുന്നത്. ലാഭത്തില്‍ ഓടിയിരുന്ന കരിമാന്‍തോട് റൂട്ടിൽ സ്വകാര്യ ബസുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. എന്നാല്‍, ഞായറാഴ്ച ദിവസങ്ങളില്‍ സ്വകാര്യ ബസുകള്‍ ഈ റൂട്ടില്‍ പകുതി സര്‍വിസുകള്‍ മാത്രമേ നടത്താറുള്ളൂ. ഇതിനാല്‍ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്നു. കോന്നി കുളത്തുമണ്‍ റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന ബസുകളും ഇപ്പോള്‍ നിര്‍ത്തലാക്കി. വിദ്യാലയങ്ങള്‍ തുറന്നതോടെ വിദ്യാർഥികളും ദുരിതത്തിലാണ്. കൊവിഡിന് മുേമ്പ അവസാനിപ്പിച്ച മണ്ണീറ സര്‍വിസും പുനഃരാരംഭിച്ചിട്ടില്ല. സ്വകാര്യ ബസും ഇതുവഴി സര്‍വിസ് ആരംഭിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.