പണമടച്ചിട്ടും ജലവിഭവ വകുപ്പ് അനങ്ങുന്നില്ല; മനുഷ്യാവകാശ കമീഷന് പരാതി

കിളിവയൽ: കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് ഏറത്ത് ഗ്രാമപഞ്ചായത്ത് പണം അടച്ചിട്ടും ജലവിഭവ വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. ഒടുവിൽ സഹികെട്ട് ഏറത്ത് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ജെ.ശൈലേന്ദ്രനാഥ് സംസ്ഥാന മനുഷ്യാവകാശ കമീഷന് പരാതി നൽകി. പദ്ധതിക്കായി പണം അടച്ചിട്ടും പൈപ്പിടുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. 2020 ഡിസംബറിലാണ് അടൂർ സബ്ട്രഷറി വഴി 1,24,301 രൂപ കേരള ജലവിഭവ വകുപ്പിന് അടച്ചത്. വരൾച്ച സമയത്ത് പൊതുവെ ജലക്ഷാമം രൂക്ഷമായ പ്രദേശമാണ് കിളിവയൽ. കഴിഞ്ഞവർഷം മിക്ക വീട്ടിലെയും കിണറുകൾ വറ്റിയിരുന്നു. ഇതേതുടർന്ന് തോടിന് നടുവിൽ കിണർ കുഴിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. വർഷങ്ങളായി വേനൽക്കാലം അടുക്കുമ്പോൾ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കും എന്ന് പറയുന്ന പഞ്ചായത്ത് അധികൃതർ പേക്ഷ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.