വടശ്ശേരിക്കര: ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പെരുന്തേനരുവി റോഡിൽ പകലും രാത്രിയും വന്യമൃഗങ്ങൾ ഭീഷണിയാകുന്നു. രാത്രിയിൽ കാട്ടാനയും കാട്ടുപോത്തും മാനുകളും ഉൾെപ്പടെ എല്ലാത്തരം വന്യജീവികളും കുടമുരുട്ടി വഴി പെരുന്തേനരുവിക്കുള്ള റോഡിൽ നിലയുറപ്പിക്കും. പകൽപോലും ഇവ റോഡിൽനിന്ന് അധികദൂരത്തല്ലാതെ നിലയുറപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. സഞ്ചാരികൾക്ക് വന്യജീവികളെ കാണുന്നത് കൗതുകമെങ്കിലും പ്രദേശവാസികൾക്കിത് ഭീഷണിയാണ്. കൃഷിയിടങ്ങളിൽ കാട്ടാനയുടെയും മറ്റും ആക്രമണങ്ങൾ പതിവായ പ്രദേശമാണ് കുടമുരുട്ടിയും കൊച്ചുകുളവും ചണ്ണയും കുരുമ്പൻമൂഴിയുമുൾപ്പെടുന്ന കിഴക്കൻ മലയോര ഗ്രാമങ്ങൾ. കാട്ടാനയും കാട്ടുപോത്തും വാഴയും തെങ്ങും റബറും ഉൾെപ്പടെ എല്ലാ കൃഷികളും നശിപ്പിക്കുന്നു. കാർഷിക മേഖലകൂടിയായ ഇവിടങ്ങളിൽ സൗരോർജ വേലികൾ സ്ഥാപിക്കണമെന്നും വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും വേണ്ടി പെരുന്തേനരുവി റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് സുരക്ഷജീവനക്കാരെ നിയമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.