പത്തനംതിട്ട: ശബരിമല കാനനപാത ഭക്തർക്ക് തുറന്നുെകാടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്ഥിരമായി അടച്ചിട്ടാൽ കാനനപാത ഉപയോഗശൂന്യമാകും. ധനു ഒന്നിന് മുമ്പായി തുറക്കാത്ത പക്ഷം സമരപരിപാടികൾ ആരംഭിക്കും. പമ്പ സ്നാനം നടത്തി ബലിതർപ്പണം ചെയ്തു ദർശനം നടത്താനും അവസരം ഒരുക്കണം. ശബരിമലയിലെ എല്ലാ പരമ്പരാഗത ആചാരങ്ങളും നിഷേധിക്കപ്പെട്ടിരിക്കയാണ്. നിലക്കലിൽനിന്ന് പമ്പവരെ കെ.എസ്.ആർ.ടി.സി ബസിൽ സൗജന്യയാത്ര അനുവദിക്കണം. ശബരിമലയിലെ കടകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് പൊലീസ് തിരിച്ചറിയൽ കാർഡ് നൽകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കലക്ടർക്ക് നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന സംഘടന സെക്രട്ടറി കെ. ഗിരീഷ്, വിഭാഗ് സെക്രട്ടറി പി.ആർ. രാധാകൃഷ്ണൻ, കെ. രാജേന്ദ്രൻ, അഡ്വ. അനിൽ പി. നായർ, സുധാകരൻ മാരൂർ, അരുൺ ശർമ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.