വടശ്ശേരിക്കര: വയ്യാറ്റുപുഴ വില്ലൂന്നിപ്പാറ നിവാസികളെ ഭീതിയിലാഴ്ത്തി വെള്ളിയാഴ്ച രാത്രി ജനവാസമേഖലയിലെ കൃഷിയിടങ്ങളിൽ കാട്ടാനയിറങ്ങി നാശം വിതച്ചു. ശശിവിലാസത്തിൽ ബിജുവിൻെറ കൃഷിയിടത്തിൽ കമ്പിയും കയറും ഉപയോഗിച്ചു നിർമിച്ച സംരക്ഷണവേലി തകർത്ത് അകത്തുകയറിയ കാട്ടാന വിളവെടുപ്പിന് പാകമായ എഴുപതോളം കുലച്ച വാഴകളും റബർ തൈകളും ഉൾെപ്പടെ വൻ കൃഷിനാശം വരുത്തി. ഈ സമയം മരത്തിനുമുകളിൽ നിർമിച്ച ഏറുമാടത്തിൽ ആയതിനാൽ ബിജു ആനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടു. വന്യജീവികളുടെ ആക്രമണത്തിൽ മലയോരമേഖലയിലെ കർഷകരുടെ ജീവിതം വഴിമുട്ടിനിൽക്കുകയാണ്. ലോണെടുത്തും കടം വാങ്ങിയും കൃഷി ചെയ്യുന്ന പല കർഷകരും ആത്മഹത്യയുടെ വക്കിലായി. വനം വന്യ ജീവിവകുപ്പിന് കൊടുക്കാവുന്ന പരാതികളൊക്കെ കൊടുത്തിട്ടും പ്രയോജനമില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.