മല്ലപ്പള്ളി: ഒക്ടോബർ 16, 17 തീയതികളിലെ പേമാരിയിലും മണിമലയാറ്റിലുണ്ടായ മിന്നൽപ്രളയത്തിലും വീടുകളിൽ വെള്ളംകയറി നാശനഷ്ടം സംഭവിച്ചതിൻെറ കണക്കെടുപ്പ് ആരംഭിച്ചു. താലൂക്കിൽ മല്ലപ്പള്ളി, കോട്ടാങ്ങൽ, ആനിക്കാട്, പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിൽ ഏകദേശം 1800 വീടുകളിലാണ് വെള്ളം കയറിയും മറ്റും നാശനഷ്ടം ഉണ്ടായത്. തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫിസർമാർ എന്നിവരടങ്ങുന്ന അഞ്ച് സംയുക്ത സ്ക്വാഡും തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗവുമായി ചേർന്നാണ് കണക്കെടുപ്പ് നടത്തുന്നത്. പത്തിനുമുമ്പ് പൂർത്തിയാക്കാനാണ് നടപടി. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർ നിരവധിയാണ്. വീടുകൾ പൂർണമായും തകർന്ന് ബന്ധുവീടുകളിൽ കഴിയുന്നവരും വാടകവീടുകളെ ആശ്രയിച്ചവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.