തിരുവല്ല: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കൊടിമരത്തിൽ ഇടിമിന്നലേറ്റു. ഞായറാഴ്ച വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. ചാറ്റൽ മഴക്കിടെയുണ്ടായ മിന്നൽ കൊടിമരത്തിൽ ഏൽക്കുകയായിരുന്നു. കൊടിമരത്തിൻെറ ചുവട് ഭാഗത്തെ പഞ്ചവർഗത്തറയും വടക്കുഭാഗത്തെ വേലിക്കെട്ടും തകർന്നു. ക്ഷേത്രപരിസരം മുഴുവൻ പ്രകമ്പനം കൊണ്ടതായി ക്ഷേത്ര ജീവനക്കാർ പറഞ്ഞു. െബഞ്ചിൽ കിടന്നുറങ്ങിയിരുന്ന ക്ഷേത്ര ജീവനക്കാരൻ തെറിച്ചുവീണു. സംഭവമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപൻ, തിരുവാഭരണ കമീഷണർ എസ്. അജിത്ത് കുമാർ എന്നിവർ സ്ഥലത്തെത്തി. 17 പറകളോടുകൂടി 1970ൽ നിർമിച്ച സ്വർണക്കൊടിമരമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.