പെരുന്തേനരുവിയിൽ ഒഴുകിയെത്തിയ തടികൾ കടത്തി

റാന്നി: പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപത്തെ റാമ്പില്‍ പ്രളയത്തിൽ ഒഴുകിയെത്തിയ തടികള്‍ കടത്തിയെന്ന് ആരോപണം. സംഭവത്തില്‍ കരികുളം വനം സ്റ്റേഷനിലെ വനപാലകര്‍ അന്വേഷണം ആരംഭിച്ചു. പുതുതായി വെള്ളച്ചാട്ടത്തിനു സമീപം നിര്‍മിച്ച ഇരുമ്പുപാലത്തില്‍ കഴിഞ്ഞ പ്രളയത്തില്‍ ഒഴുകിയെത്തിയ നിരവധി തടികള്‍ അടിഞ്ഞുകൂടിയിരുന്നു. ജില്ല ടൂറിസം വകുപ്പി‍ൻെറ നേതൃത്വത്തില്‍ ഇത് പാലത്തില്‍നിന്ന് മാറ്റിയിട്ടിരുന്നു. ഇങ്ങനെ മാറ്റിയിട്ട തടികളാണ് വിറകിനായി കീറിയെടുത്ത് മാറ്റിയത്. വിറകിനൊപ്പം തടികളും മാറ്റിയതായിട്ടാണ് വിവരം. തേക്ക്, വെന്തേക്ക്, മണിമരുതി, ചീനി തുടങ്ങിയ തടികളാണ് ഒഴുകിയെത്തിയത്. തേക്ക് തടി വെട്ടിയെടുത്ത പൂളുകള്‍ വനപാലകര്‍ കണ്ടെത്തിയിട്ടുണ്ട്. കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. തടികള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ പറഞ്ഞു. Pt | rni - 2 Thadi ഫോട്ടോ: പെരുന്തേനരുവിയുടെ റാമ്പിൽ കിടന്ന തടികൾ വിറകിനായി കീറിയെടുത്തിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.