കോന്നി: മലയോര മേഖലയായ കോന്നിയുടെ സ്വപ്ന പദ്ധതിയായ കോന്നി മെഡിക്കൽ കോളജ് കിടത്തിച്ചികിത്സ വിഭാഗം ബുധനാഴ്ച സംസ്ഥാന ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോൾ മലയോരമേഖലയുടെ വലിയ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. 100 കിടക്കകളോടുകൂടിയാണ് കിടത്തി ച്ചികിത്സ തുടങ്ങുന്നത്. തുടർന്ന് 300 കിടക്കകളായി വർധിപ്പിക്കും. ചികിത്സക്ക് എത്തുന്നവർക്ക് വാർഡുകളിൽ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി പേഷ്യൻറ് അലാറം സംവിധാനം ഉൾപ്പെടെ രോഗികൾക്ക് ഒരുക്കിയിട്ടുണ്ട്. കൂട്ടിരിപ്പുകാർക്കും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വിശ്രമിക്കാനുള്ള കൂടുതൽ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഒ.പി അഞ്ചുമാസം മുമ്പ് തുറന്നിരുന്നു. പ്രതിദിനം മുന്നൂറോളം രോഗികൾ ചികിത്സക്ക് എത്തുന്നുണ്ട്. മെഡിസിൻ, സർജറി, ശിശുരോഗ വിഭാഗം, അസ്ഥിരോഗവിഭാഗം, ഇ.എൻ.ടി, നേത്ര രോഗവിഭാഗം, സൈക്യാട്രി, ഗൈനക്കോളജി, ഡൻെറൽ എന്നീ ഒ.പി വിഭാഗങ്ങളാണ് പ്രവർത്തിക്കുന്നത്. എക്സ് റേ മെഷീൻ എത്തിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.