തിരുവല്ല: കവിയൂർ കെ.എൻ.എം ഗവ. സ്കൂളിന് ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്ന് വിവിധ പദ്ധതികൾക്കായി അനുവദിച്ച അരക്കോടിയുടെ പദ്ധതി പൂർത്തിയാവുന്നു. കെട്ടിടം ഉദ്ഘാടനം വ്യാഴാഴ്ച 2.30ന് നടക്കും. വിവിധ ക്ലാസ്റൂമുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന് 10 ലക്ഷം, അറ്റകുറ്റപ്പണി 10 ലക്ഷം, ടോയ്ലറ്റ് നിർമാണം മൂന്ന് ലക്ഷം, പുതിയ കെട്ടിടത്തിന് 28 ലക്ഷം എന്നിവക്കാണ് തുക അനുവദിച്ചത്. 15 വർഷം മുമ്പ് എസ്.എസ്.എ ഫണ്ടിൽനിന്ന് പണം അനുവദിച്ചെങ്കിലും ഗുണഭോക്തൃ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിർമാണം വർഷങ്ങളായി നിലച്ചുപോയിരുന്നു. ഇതിന് പരിഹാരമായാണ് മുൻ ഹെഡ്മിസ്ട്രസ് സിസമ്മ ജോസഫ്, സ്കൂളിലെ മുൻ അധ്യാപികയും ഇപ്പോൾ കീഴ്വായ്പ്പൂര് ഗവ. ഹൈസ്കൂൾ ഹെഡ്മിസ്ട്രസുമായ കെ.ആർ. സരസമ്മ എന്നിവരുടെ ആവശ്യപ്രകാരം ജില്ല പഞ്ചായത്ത് അംഗം എസ്.വി. സുബിൻ ഇടപെട്ടാണ് പണി പൂർത്തീകരിച്ചത്. ----------------- മതിൽ നിർമാണം തടഞ്ഞു തിരുവല്ല: പൊടിയാടി-കാരക്കൽ കൃഷ്ണപാദം റോഡിൽ പെരിങ്ങര കാനേകാട്ട് ജങ്ഷന് സമീപം നടന്ന മതിൽ നിർമാണം പൊതുമരാമത്ത് വകുപ്പ് തടഞ്ഞു. തിങ്കളാഴ്ചയാണ് നിർമാണം ആരംഭിച്ചത്. പഞ്ചായത്ത് അധികൃതർ തടഞ്ഞെങ്കിലും തുടർന്നും പണി നടത്തിയതിൻെറ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ചൊവ്വാഴ്ച നോട്ടീസ് നൽകിയത്. അനധികൃത നിർമാണം സംബന്ധിച്ച് പരാതി ഉയർന്ന സ്ഥലം ബുധനാഴ്ച സന്ദർശിക്കുമെന്ന് പെരിങ്ങര വില്ലേജ് ഓഫിസർ പറഞ്ഞു. PTL mathil nirmanam പെരിങ്ങര കാനേകാട്ട് ജങ്ഷന് സമീപത്തെ അനധികൃത മതിൽ നിർമാണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.