കോന്നി: കൊക്കാത്തോട് അള്ളുങ്കൽ കാട്ടാത്തി പാറക്ക് സമീപം ശനിയാഴ്ച രാവിലെ ആറു മുതൽ അവശനിലയിൽ കണ്ട കാട്ടാനയെ ജനവസമേഖലയോട് ചേർന്ന് ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ടി.ടി. ശേഖരന്‍റെ വീടിന്‍റെ മുറ്റത്തേക്കാണ് പിടിയാന പുലർച്ച എത്തിയത്. വന്ന പാടെ തെങ്ങുകളും കമുകും തള്ളിമറിച്ചിട്ടു. പിന്നീട് വനപാലകർ എത്തി ആനയെ കാട്ടിൽ കയറ്റാൻ നിരവധി തവണ ശ്രമിച്ചിരുന്നു. എന്നാൽ, ആന അവിടെ നിലയുറപ്പിക്കുകയായിരുന്നു. ശ്രമം തുടർന്നെങ്കിലും ആന സമീപത്ത് തുടർന്നു. വാർധക്യസഹജമായ അവശത ഉണ്ടന്നും വായിൽനിന്നും സ്രവം വരുന്നതായും ആനയെ നിരീക്ഷിച്ചതിൽ കണ്ടെത്തിയതായി കൊല്ലത്തുനിന്ന് എത്തിയ ഫോറസ്റ്റ് വെറ്ററിനറി സർജൻ സാജൻ പറഞ്ഞിരുന്നു. നടുവത്തുംമുഴി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ശരത്ചന്ദ്രൻ, കരിപ്പാൻത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി സതീഷ് കുമാർ, കോന്നി സ്ട്രൈക്കിങ് ഫോഴ്‌സ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ആർ. ദിൻഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് ആനയെ നിരീക്ഷിക്കുകയായിരുന്നു. വൈകീട്ടോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി മാറുകയും രാത്രിയോടെ ആന ചെരിയുകയുമായിരുന്നു. ഉന്നത വനപാലകരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. വനമേഖലയിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.