വിഷാംശം ഉള്ളിൽ ചെന്ന് ചത്ത താറാവുകൾ

താറാവുകളെ വിഷം നൽകി കൊന്നതായി പരാതി

വടക്കാഞ്ചേരി: മിണ്ടാപ്രാണികൾക്കു നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരത. മങ്കര കുറ്റിക്കാടൻ വർഗീസിന്‍റെ വീട്ടിലെ 20 താറാവുകളെയാണ് വിഷാംശം ഉള്ളിൽ ചെന്ന് ചത്ത നിലയിൽ കണ്ടത്. കോവിഡ് പശ്ചാത്തലത്തിൽ താറാവ് വളർത്തലാണ് വർഗീസിന്‍റെ ജീവനോപാധി. നേരത്തേ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. ഞായറാഴ്ച രാവിലെ ചെന്നുനോക്കുമ്പോൾ ചത്തുകിടക്കുന്നതാണ് കണ്ടതെന്ന് വർഗീസ് പറയുന്നു. പരിശോധിച്ചപ്പോൾ ഉള്ളിൽ വിഷാംശം കണ്ടെത്തിയതായി പോസ്റ്റ്മോർട്ടം നടത്തിയ വെറ്ററിനറി ഡോക്ടറും സ്ഥിരീകരിച്ചു.

വീടിന്റെ ചുറ്റുവശവും മതിൽക്കെട്ടുള്ളതാണ്. ഒരു കാരണവശാലും താറാവുകൂട്ടങ്ങൾ ഇര തേടി പുറത്തേക്ക് പോകില്ലെന്ന് വർഗീസ് പറഞ്ഞു. കുറച്ചു വർഷങ്ങൾക്കു മുമ്പ് വർഗീസ് വളർത്തിയിരുന്ന വളർത്തു കോഴികളും വിഷാംശം നേരിട്ട് ചത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലുടൻ പൊലീസിൽ പരാതി നൽകുമെന്ന് വർഗീസ് അറിയിച്ചു. 

Tags:    
News Summary - Complaint of poisoning of ducks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.